അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Friday 24 May 2013

    മലയാളം വരിഷ്ഠഭാഷയാകുമ്പോൾ ഒരു വിയോജനക്കുറിപ്പ്

    “ഇത്തറവാടിത്ത ഘോഷണത്തെ പോലെ
    വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ”
    മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി ലഭിച്ചതു സംബന്ധിച്ച അമ്മമലയാളാഘോഷങ്ങൾ നടക്കുകയാണല്ലോ മണ്ണിലും സൈബർ നിലങ്ങളിലും. ഭാഷയും സംസ്കാരവും സംബന്ധിച്ച് മലയാളി പൊതുസമൂഹം പുലർത്തുന്ന കപട അഭിമാന ബോധങ്ങളുടെ ഒടുവിലത്തെ ദൃഷ്ടാന്തം എന്ന് മാത്രമേ ഈ ശ്രേഷാഭാഷാപദവി ലബ്ദ്ധി കോലാഹലങ്ങളെ പറ്റി എനിക്ക് പറയാനുള്ളൂ.  മലയാളിയുടെ സകല തന്റേടദു:ഖങ്ങളുടെയും ഒരു തുറന്നുകാട്ടൽ മാത്രം.
    ഭാഷയെ പ്രതി അഭിമാനമുള്ള ഒരു സമൂഹമല്ല മലയാളിയുടേത്  എന്ന് ഏത് ഭാഷാപോലീസുകാരനും അറിയാം. സ്വന്തം ഭാഷയോടുള്ള ആഭിമുഖ്യത്തിൽ ഇത്ര അവഗണന കാണിക്കുന്ന സമൂഹങ്ങൾ കുറവാണ്. നിരന്തരമായ കലർപ്പും അനുകരണഭ്രമവുമാണ് മലയാളിയുടെ കാതൽ. മലയാളത്തിന്റെ  ജൈവ സ്വഭാവം തന്നെ ഈ കലർപ്പാണ്. മുൻ അധീശഭാരത്തിൽ നിന്ന് ഭാഷ കുതറിപോരുന്നത് മറ്റൊരു തരം കലർപ്പിനെ ആശ്ലേഷിച്ചാണ് എന്നതാണു മലയാളഭാഷാ പരിണാമചരിത്രം. ഈ കലർപ്പിന്റെ പെരുന്തച്ചനാണ് നമ്മുടെ എഴുത്തച്ഛനായത്.

    സ്വാതന്ത്ര്യാനന്തരകാലത്താകട്ടേ  ഏത് ഭാഷയുടെയും വികാസത്തിൽ അത്യന്താപേക്ഷിതമായ ഭാഷാസൂത്രണത്തിന്റെ കാര്യത്തിൽ തികഞ്ഞ വിമുഖതയും അവഗണനയുമാണ് നമ്മുടെ ഭരണകൂടങ്ങളും ഭാഷാപോഷണത്തിനായുള്ള സമിതികളും പുലർത്തി വന്നത്. ഘടനാപരമായ ആസൂത്രണം , പദവിപരമായ ആസൂത്രണം, സമാർജ്ജനപരമായ ആസൂത്രണം തുടങ്ങി ഭാഷാസൂത്രണത്തിന്റെ മൂന്ന് മണ്ഡലങ്ങളിലും മലയാളത്തിൽ കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല. അടുത്ത പത്തു വർഷത്തേക്കുഌഅ നമ്മുടെ ഭാഷാപരമായ ആവശ്യങ്ങളും പ്രശ്നങ്ങളും എന്തായിരിക്കും.  ആ അവശ്യങ്ങൾ നിറവേറ്റുന്ന രീതിയിൽ നമ്മുടെ ഭാഷയെ പുതുക്കാനും വികസിപ്പിക്കാനും എന്ത് ആസൂത്രണമാണ് നാം നാളിതുവരെ നടത്തിയിട്ടുള്ളത്. മലയാളിയുടെ ജീവിത ചക്രവാളം വികസിക്കുന്നതിനനുസരിച്ച് വികസിക്കാൻ മലയാളത്തിനു കഴിഞ്ഞുവോ?  സാഹിത്യവ്യവഹാരങ്ങളുടെ ലോകത്തിനപ്പുറം  തൊഴിൽ മേഖലകളിൽ  ശാസ്ത്ര സങ്കേതികരംഗത്തൊക്കെ ഉപയുക്തമവുന്ന മലയാളങ്ങൾ നിർമ്മിക്കാൻ നമുക്ക് കഴിഞ്ഞുവോ? മലയാളിയുടെ പൊതുമണ്ഡലങ്ങളിൽ മലയാളം തളരുകയും അത് കൂടുതൽ ഗാർഹികവും ഗൂഢവുമായ വിനിമയങ്ങളിൽഏക്ക് ചുരുങ്ങുകയുമാണൊ ചെയ്യുന്നത്? നമ്മുടെ പദകോശങ്ങളുടെ വിപുലനം എത്ര മാത്രം അശാസ്ത്രീയമാണെന്നതിന്റെ അസ്സൽ തെളിവാണ്  ഡി സി പുറത്തിറക്കിയ ശബ്ദതാരാവലിയുടെ പരിഷ്കരിച്ച പതിപ്പ്? ഭാഷഭേദനിഘണ്ടുക്കളെ സംബന്ധിച്ച നമ്മുടെ സ്വപ്നങ്ങൾ അവസാനിച്ചുവോ? നമ്മുടെ സാങ്കേതികപദകോശങ്ങൾക്കെന്തു സംഭവിച്ചു? ഭരണ ഭാഷ മലയാളമായെങ്കിലും ഭരണഭാഷാ നിഘണ്ടുവിനെ ഔദ്യോഗിക വ്യവഹാരങ്ങളോടും സാമാന്യ മലയാളിയുടെ ഭാഷാവബോധവുമായി സമ്യോജിപ്പിക്കാൻ നമുക്ക് കഴിഞ്ഞുവോ? സൈബർ ലോകത്ത് മലയാളത്തെ പര്യപ്തമാക്കുന്നതിൽ നമ്മുടെ സർക്കാർ ഏജൻസികൾ എത്ര പരാജയമായിരുന്നു എന്ന് നമുക്കറിയാം. ഒരു കൂട്ടം ഭാഷാ സ്നേഹികളുടെ  നിരന്തരമായ പരിശ്രമങ്ങളാണ്  ഇന്നത്തെ സൈബർ മലയാളം സാധ്യമാക്കിയത്. സത്യത്തിൽ 1971 ൽ ശൂരനാട് കുഞ്ഞൻ പിള്ള കമ്മിറ്റിയുടെ നിർദേശങ്ങളുടെ ചുവടുപിടിച്ച് നടന്ന പരിഷ്കരണവും തൊണ്ണൂറുകളിൽ കമ്പ്യൂട്ടർ മലയാളം നിർമ്മിക്കാൻ വേണ്ടി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ചുവടുവെപ്പുകളും ഭാഷയുടെ ജൈവസ്വഭാവത്തെ തന്നെ ബാധിക്കുന്ന തരത്തിൽ വികലമായിരുന്നു.

    ഇങ്ങനെ ഘടനാപരമായ ആസൂത്രണത്തിൽ നമ്മുടെ അധികാരി ലോകം തികഞ്ഞ പരാജയമായപ്പോൾ സമാർജ്ജനകാര്യത്തിൽ ഇപ്പോഴും  ഉറച്ച ചുവടുകൾ വെക്കാൻ കഴിയാതെ പരുങ്ങുകയാണ്. സാമാന്യ മലയാളിയിൽ നിന്ന് ഒരു ഭാഷാ കലാപം സംഭവിക്കാമെങ്കിൽ അത് മലയാളത്തിനെതിരായിരിക്കും എന്ന് സാമാന്യയുക്തികൊണ്ട് ഊഹിക്കാവുന്നതേയുള്ളൂ . മലയാളം ഒന്നാം ഭാഷയാക്കാനും നിർബന്ധമായി പഠിപ്പിക്കാനുമുള്ള നിയമനിർമ്മാണങ്ങളും അതിന്റെ നിർവഹണവും ബലപ്രയോഗത്തിലൂടെ സാധിക്കേണ്ട അവസ്ഥയാണുള്ളത്. ഇന്നും ഈ ആവശ്യം മലയാളം  മാഷന്മാരുടെ തൊഴിൽ പ്രശ്നമായോ എഴുത്തുകാരുടെ വൈകാരികപ്രശ്നമായോ ആണ് അവതരിപ്പിക്കപ്പെടാറുള്ളത്. ഇത് സംബന്ധിച്ച് ഇപ്പോൾ സുപ്രീം കോടതിയിൽ നിലവിലിരിക്കുന്ന കേസിൽ ‘ജനഹിതം’ മാനിച്ച് സംസ്ഥാന സർക്കാർ  ഉഴപ്പാനുള്ള സാധ്യതയാണ് ഞാൻ കാണുന്നത്.

    ഈ മേഖലകളിലൊക്കെ ഒട്ടും അഭിമാനിക്കത്തക്കതല്ലാത്ത നിലപാടുകൾ തുടരുമ്പോഴാണ് പദവിപരമായ ആസൂത്രണത്തിന്റെ മേഖലയിൽ ഉയർന്നുവന്ന മുറവിളികളും തുടർന്നു ലഭിച്ച വലിയ ഒരു നേട്ടവും  ഭാഷയ്ക്ക് വേണ്ടിയുള്ള നമ്മുടെ ത്യാഗോജ്ജ്വലസമരങ്ങളായി ആഘോഷിക്കപ്പെടുന്നത്. മലയാളിയുടെ കാപട്യത്തിന്റെ  ദൃഷ്ടാന്തമല്ലാതെ മറ്റെന്താണിത്!

    ശ്രേഷഭാഷാപദവി എന്ന തട്ടിപ്പ്

    ആധുനിക ജനാധിപത്യഭരണകൂടങ്ങളിൽ തുടരുന്ന ഫ്യൂഡൽ മൂല്യങ്ങളുടെയും  ദേശരാഷ്ട്രത്തിനകത്തെ ഉപദേശീയതാ തർക്കങ്ങളുടെ ഉൽപ്പന്നമാണ് ഈ ശ്രേഷഭാഷാപദവി. പൗരാണികമായ സംസ്കൃതത്തെ പിൻ തള്ളി ആധുനിക ഭാഷയായ ഹിന്ദി  നൂലിട വ്യത്യാസത്തിൽ രാഷ്ട്ര ഭാഷയായി മാറിയപ്പോൾ സംസ്കൃതത്തിനു കൊടുത്ത നിരുപദ്രവമായ ഒരു ഇരിപ്പിടമായിരുന്നു ഇത്. ആർട്ടിക്കിൾ 351 ൽ അനവധിയായ ഇൻഡ്യൻ ഭാഷകൾക്ക് മാതൃത്വം നൽകിയ സവിശേഷഭാഷ എന്ന ഈ പട്ടം അന്നേ ആര്യ വിരോധിയായ തമിഴനു പിടിച്ചില്ല. തുടർന്ന് തമിഴകത്തുണ്ടായ ഭാഷാകലാപങ്ങളിലെ പ്രധാന ആവശ്യമായിരുന്നു തായ് തമിഴിനെയും ശ്രേഷ്ഠഭാഷയായി അംഗീകരിക്കുക എന്നത്. ലോകഭാഷകളൊക്കെ തമിഴിൽ നിന്നാണുണ്ടായത് എന്നു വരെ വാദിക്കുന്ന ഭാഷാപ്രേമികളുള്ള തമിഴനെ സംബന്ധിച്ചിടത്തോളം ഈ ആവശ്യം ന്യായമായിരുന്നു.രണ്ടായിരം വർഷത്തിലധികം പഴക്കമുള്ള ഭാഷയുടെ സാഹിത്യത്തിന്റെയും പാരമ്പര്യത്തിൽ നിന്നുയർന്ന ഈ ആവശ്യത്തിന്റെ ചുവടുപിടിച്ചാണ് കേന്ദ്ര സാഹിത്യ അക്കാദമി പ്രാചീനമായ കൃതികളും മറ്റു ഭാഷാ സമ്പത്തുകളുമുള്ള  ഭാഷകളെ കൂടി ക്ലാസിക്കൽ ഭാഷകളായി പരിഗണിക്കണം എന്ന നിർദേശം വെച്ചത്. സാഹിത്യ അക്കാദമിക്ക് ഈ വീട്ടിൽ എന്ത് കാര്യം എന്നാരും ചോദിച്ചില്ല.  സാഹിത്യമാണ് ഭാഷയുടെ അവസാനവാക്ക് എന്നാണല്ലോ ഇന്നും നമ്മുടെ ബോധം.. 2004 ൽ ആണ് കേന്ദ്രസർക്കാർ രണ്ടായിരത്തിലധികം വർഷം തനതായ സാഹിത്യപാരമ്പര്യമുള്ള സംസ്കാരമുള്ള ഭാഷകളെ കൂടി വരിഷ്ഠ ഭാഷയായി പരിഗണിക്കാനുള്ള തിരുമാനം എടുക്കുന്നത്. 2005 ൽ സംസ്കൃതത്തിനു പിന്നാലെ തമിഴും അങ്ങനെ ക്ലാസ്സിക്കൽ ആയി. സവിശേഷ ഭാഷാ ക്ഷേത്രമായി പരിഗണിക്കപ്പെടുന്ന ഇൻഡ്യയിലെ പ്രമുഖ ഭാഷാ ഗോത്രങ്ങളായ ഇൻഡോ യൂറോപ്യന്റെയും ദ്രവീഡിയന്റെയും  അടിപ്പടവായ ഭാഷകൾ എന്ന നിലയിലായിരുന്നു  ഈ പരിഗണന.

    വൈകാതെ തെലുങ്കനും കന്നടക്കാരനുമൊക്കെ തങ്ങളുടെ ശ്രേഷ്ഠത തെളിയിക്കാനുള്ള ബദ്ധപാടിലായി. ഈ ഘട്ടത്തിലാണ് ഇത് സംബന്ധിച്ച നിയമപുനർ നിർമ്മാണം നടക്കുന്നത്. 2006 ൽ രാജ്യസഭയിൽ നടത്തിയ പ്രഖ്യാപനത്തിൽ ശ്രേഷ്ഠഭാഷാപദവി ലഭിക്കാൻ നാലു മാനദണ്ഡങ്ങൾ  നിശ്ചയിക്കപ്പെട്ടു.

    1- 1,500 മുതൽ 2,000 വർഷം വരെയെങ്കിലും പഴക്കം.
    2- മറ്റു ഭാഷകളിൽ നിന്ന് കടം കൊളളാത്ത തരത്തിൽ തനതായ സാഹിത്യ പ്രസ്ഥാനം.
    3-  തലമുറകളുടെ ചരിത്രമുള്ള പ്രത്യേക സംസ്കാരവും പാരമ്പര്യവുമുളള ഭാഷയായിരിക്കണം.
    4- ഭാഷയുടെ വളർച്ചയിൽ ആധുനികം പ്രാചീനം എന്ന് വേർതിരിച്ച് കാണിക്കാവുന്ന ഘട്ടങ്ങൾ വേണം.

    ഈ നിബന്ധനകൾ സാക്ഷാത്കരിക്കുന്ന ഭാഷകൾ എന്ന നിലയിൽ കന്നടത്തിനും തെലുങ്കിനും 2008ൽ  വിശദമായ വിലയിരുത്തലുകൾക്കു ശേഷം ശ്രേഷ്ഠപദവി നൽകപ്പെട്ടു. എന്നാൽ ഇതിന്റെ ചുവടുപിടിച്ച്   മലയാളത്തിന്റെ ശ്രേഷ്ടഭാഷാപദവിക്കു വേണ്ടി മുൻ സർക്കാർ നടത്തിയ നീക്കങ്ങൾ പരാജയപ്പെടുകയായിരുന്നു. മറ്റ് മൂന്ന് നിബന്ധനകളും പാലിക്കപ്പെടുന്നെങ്കിലും ആദ്യ നിബന്ധനപ്രകാരമുള്ള പഴക്കം മലയാളത്തിനില്ല എന്ന കാരണം പറഞ്ഞാൺ` കമ്മിറ്റി മലയാളത്തിന്റെ ആവശ്യം നിരാകരിച്ചത്. രണ്ടായിരം വർഷം പഴക്കമുള്ള മലയാളത്തിന്റെ രേഖകൾ വെച്ച് നമ്മൾ വാദിക്കുമ്പോൾ നമ്മൾ പാഠപുസ്തകങ്ങളിലൂടെ മലയാളം ഉണ്ടായി ആയിരം വർഷമേ ആയുള്ളൂ എന്ന് നമ്മെ തന്നെ പഠിപ്പിക്കുകയായിരുന്നു എന്നതാണ് തമാശ. നമുടെ സകല ഭാഷാപണ്ഡിതന്മാരെയും മൂന്ന് നാലു വർഷം കൊണ്ട് നമ്മൾ അപ്രസക്തരാക്കികളഞ്ഞു.

    സത്യത്തിൽ കേരളം തോറ്റുപോയ ആദ്യ നിബന്ധന ഒഴിച്ചുള്ള നിബന്ധനകൾ തന്നെ നോക്കൂ .. എത്രമാത്രം ബാലിശമാണവ? ബംഗാളിയും മറാത്തിയും പഞ്ചാബിയുമടക്കമുള്ള ഭാഷാ സാഹിത്യങ്ങളിൽ നിന്ന് വ്യത്യസ്തമായി മറ്റ് ഭാഷകളിൽ നിന്ന് കടം കൊള്ളത്ത എന്ത് തനത് സാഹിത്യ പാരമ്പര്യമാണ് നമുക്കുള്ളത്?  നമ്മുടെ സാഹിത്യചരിത്രം  നോക്കിയാൽ  അത് അനുകരണത്തിന്റെ കൂടി ചരിത്രമാണെന്ന് കാണാം.. തനതായ ഏത് സാഹിത്യപ്രസ്ഥാനമാണ് ഇതര ഭാരതീയ ഭാഷകളെ ഒക്കെ അതിശയിക്കുന്ന വിധത്തിൽ മലയാളം ലോകത്തിനു സംഭാവന ചെയ്തിട്ടുള്ളത്? ആധുനികം പ്രാചീനം എന്ന് വേർ തിരിവില്ലാത്ത ഏത്  ഇൻഡ്യൻ ഭാഷാ സാഹിത്യമാണുള്ളത്? രസകരമായ ഒരു കാര്യം സർക്കാരടിച്ചു വിതരണം ചെയ്യുന്ന അയ്യപ്പ പണിക്കരുടെ സാഹിത്യചരിത്രം പറയുന്നത് നമുക്ക് പ്രാചീന സാഹിത്യമേ ഇല്ല എന്നാണ്.

    ഇത് സംബന്ധിച്ച വാദപ്രതിവാദങ്ങളിൽ ഏറ്റവും ഔചിത്യപൂർണ്ണമായത് എം ജി എസ്സിന്റെ നിലപാടുകൾ ആയിരുന്നു. ഇപ്പോൾ മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി നൽകാനുള്ള പുതിയ തിരുമാനത്തിന് പ്രേരകം ആയതും അദ്ദേഹത്തിന്റെ നിലപാടായിരുന്നത്രെ. ആദിദ്രാവിഡം എന്ന് പറയാവുന്ന  മൂലഭാഷയുടെയും സമാരത്തിന്റെയും സാഹിത്യത്തിന്റെയും പൈതൃകം ന്മിഴിനു മാത്രമായി അവകാശപ്പെടാവുന്നതല്ല, മലയാളത്തിന്റെ കൂടി പൊതു സ്വത്താണെന്നാണദ്ദേഹം വാദിച്ചത്. സംഘം കൃതികളിൽ പലതും പ്രാചീനകേരളവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണു എന്നത് വസ്തുതയുമാണ്.

    ഈ വാദം അംഗീകരിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ പ്രഖ്യാപനം എങ്കിൽ ശ്രേഷ്ഠഭാഷാപദവിയെ തന്നെ ചോദ്യം ചെയ്യേണ്ട മറ്റൊരു തലം ഇതിനകത്തുണ്ട്. നിലവിലിരിക്കുന്ന മുഴുവൻ ദ്രാവിഡഭാഷകളും പലകാലങ്ങളിൽ മറ്റൊരു ഭാഷയിൽ നിന്ന് തെന്നി മാറി തനതായി വികസിച്ചതാണ്. അവയ്ക്കൊക്കെയും മൂലഭാഷയുടെ പൈതൃകം ഒരു പോലെ അവകാശപ്പെടാവുന്നതാണ്.. അതിന്റെ ഈടുവെപ്പുകൾ ഏത് ഭാഷയിലും സുലഭമായിരിക്കും. പഴം തമിഴല്ല ആധുനിക തമിഴ് എന്ന് നമുക്കറിയാം.  അതുപോലെ മലയാളവും..അപ്പോൾ ദ്രാവിദ ഗോത്രത്തിൽ പെടുന്ന ഗോത്രഭാഷകൾക്കടക്കം ഈ പാരമ്പര്യവും സ്രേഷ്ഠതയും അവകാശപ്പെടാവുന്നതാണ്. അതിൽ ചില ഭാഷകളെ മാത്രം തിരഞ്ഞെടുത്ത് ശ്രേഷ്ഠമായി വാഴിക്കുന്നതിലെ രാഷ്ട്രീയമാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.

    വലിയ ബജറ്റ് ആനുകൂല്യം കേന്ദ്ര സർവകലാശാലകളിൽ പ്രതേക ചെയർ തുടങ്ങിയ ചില അപ്പകഷ്ണങ്ങൾക്ക് വേണ്ടിയാണ് ഈ കടിപിടി എന്ന് നമുക്കൊക്കെ അറിയവുന്ന കാര്യമാണ്. നമ്മൂടെ ഭാഷാപദവിയും മലയാളഭാഷയുടെ ശേഷിയും വളർത്തുന്നതിൽ ഒരു സക്രിയമായ ചുവടും വെക്കാതെ  വളഞ്ഞ വഴിക്ക് നേടുന്ന ഈ ആനുകൂല്യങ്ങൾ കൊണ്ട്  ഭാഷയ്ക്കെന്ത് പ്രയോജനം എന്നാണ് ഒരു ഭാഷാ സ്നേഹി ചോദിക്കേണ്ട ചോദ്യം എന്ന് തോന്നുന്നു.
    അതിനുമപ്പുറം ഭാഷകളുടെ മേഖലയിൽ പുലർത്തേണ്ട തുല്യ അവകാശങ്ങളെ സംബന്ധിച്ച് ഒരു ജനാധിപത്യസമൂഹത്തിൽ ഉയർത്തേണ്ട  മൗലികമായ ഒരു ചോദ്യവും ഉണ്ട്.  ചില ഭാഷകളെയും സംസ്കാരങ്ങളെയും ശ്രേഷ്ഠം എന്ന് പ്രത്യേകം പരിഗണിക്കുന്ന സമീപനം എത്രമാത്രം ജനാധിപത്യ വിരുദ്ധമാണ്? ഇത്തരം ശ്രേണീകരണങ്ങൾ ർത്രമാത്രം ആശാസ്യമാണ്?എല്ലാ ഉപസമൂഹങ്ങൾകും സംസ്കൃതികൾക്കും തുല്യ പരിഗണന നൽകുന്നതല്ലേ ശരിയായ ഭരണഘടനാതാല്പര്യം?ഓരോ മാസവും രണ്ട് ഭാഷകൾ വീതം മരണപ്പെടുന്നു എന്ന മുന്നറിയിപ്പുകൾ വന്നുകൊണ്ടിരിക്കെ നാശഭീഷണിയിലായ ഭാഷകളെയും സംസ്കൃതികളെയും പുനരുജ്ജീവിപ്പിക്കാൻ നാം എന്തെങ്കിലും ചെയ്യുന്നുണ്ടോ? വരിഷ്ഠഭാഷകൾ കൊലയാളിഭാഷകൾ ആകുന്ന സാഹചര്യം ഗുണകരമാണോ? ഈ മിഥ്യാഭിമാനം  അശ്ലീലവും അതും കടന്ന് ജനാധിപത്യവിരുദ്ധവും ആകുന്നത് ഈ ചോദ്യങ്ങളുടെ പശ്ചാത്തലത്തിലാണ്.

    ഏത് ഭാഷയും സമൂഹവും സംസ്കാരവും  ശ്രേഷ്ഠമാണെന്ന വിവേകം പുലരുന്നതിനുവേണ്ടി ഈ ശ്രേഷ്ഠ ഭാഷാപദവികൾ ജനാധിപത്യ ഭരണകൂടങ്ങൾ അടിയന്തരമായി  നിർത്തലാക്കണമെന്ന് ആവശ്യപ്പെടാനുള്ള ആർജ്ജവമാണ് ഒരു ഭാഷാസ്നേഹിയിൽ നിന്നും മനുഷ്യ സ്നേഹിയിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നത് എന്ന് പറഞ്ഞുകൊള്ളട്ടെ.

    Monday 13 May 2013

    സോഷ്യൽ മീഡീയ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ? സംവാദം

     ഫെയ്സ് ബുക്കടക്കമുള്ള സോഷ്യൽ മീഡിയകൾ 2014 ലെ ലോകസഭാതെരഞ്ഞെടുപ്പിനെ നിർണ്ണായകമായി സ്വാധീനിക്കും എന്ന പഠനറിപ്പോർട്ടിൻറെ പശ്ചാത്തലത്തിൽ നവമാധ്യമങ്ങൾ നമ്മുടെ രാഷ്ട്രീയത്തിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചുള്ള മലയാളനാടിന്റെ ചോദ്യങ്ങളോട് സൈബർ ആക്റ്റിവിസ്റ്റുകളും രാഷ്ട്രീയ പ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരും പ്രതികരിക്കുന്നു. വിഷയത്തെ വിശകലനം ചെയ്യുന്നമ റ്റ് കവർ സ്റ്റോറികളുമായി പുതിയ ലക്കം മലയാളനാട് വാരിക.. ഇവിടെ വായിക്കാം..
    http://malayalanatu.com/

     

    കവർ സ്റ്റോറി

    കവർ  സ്റ്റോറി
    ...
    ഫെയ്സ് ബുക്കടക്കമുള്ള സോഷ്യൽ മീഡിയകൾ 2014 ലെ ലോകസഭാതെരഞ്ഞെടുപ്പിനെ നിർണ്ണായകമായി ...
      എന്തുകൊണ്ട് സോഷ്യൽ മീഡിയ ? അറബ് വസന്തത്തിന്റെ തുടക്കത്തോടെയാണ് സോഷ്യൽ മീഡിയകൾക്ക് ...
     'വോട്ടില്ലാ വോട്ടില്ലാ കുരുവിപെട്ടിക്കോട്ടില്ലാ' എന്ന അടൂർഭാസിയുടെ പാട്ട് ...

    Sunday 24 February 2013

    മലയാളനാടിന്റെ പുതിയ സോഷ്യൽ നെറ്റ് വർക്കിൽ അംഗമാവൂ

    എഴുത്തുകാർക്കും ബ്ലോഗേഴ്സിനും നവമാധ്യമമണ്ഡലത്തിൽ സജീവമായവർക്കും വേണ്ടി മലയാളനാട് ആരംഭിച്ച പുതിയ സോഷ്യൽ നെറ്റ് വർക്ക് ആണിത്. ഇവിടെ നിങ്ങൾക്ക് ഫെയ്സ് ബുക്ക് അക്കൗണ്ട് വെച്ച് തന്നെ ജോയിൻ ചെയ്യാം.. താങ്കളുടെ രചനകൾ ഇവിടെ ബ്ലോഗ് പോസ്റ്റുകളായി നൽകാനും ചർച്ചാവേദികളിലും മറ്റും പങ്കെടുക്കാനും ഈ സോഷ്യൽ നെറ്റ് വർക്കിൽ സജീവമാകാനും അഭ്യർത്ഥിക്കുന്നു.
    http://mfcconline.com/

    Monday 29 August 2011

    മലയാളനാട് റംസാൻ ലക്കം ഇപ്പോൾ നിങ്ങളുടെ സ്ക്രീനിൽ

    അണ്ണാ ഹസാരെ ഒരു അഭിനവ ഗാന്ധിയന്റെ അപനിർമിതി, മുരളിയുടെ അരങ്ങുകാണാതെ പോയ കർണ്ണനെ പറ്റി സംവിധായകൻ, എം എഫ് ഹുസ്സൈന്റെ സ്വന്തം ഡോക്റ്റർ മലയാളിയായ അബ്ദുൾ ലത്തീഫുമായി അഭിമുഖം, ഒരു മുസ്ലീം നാമധാരി എപ്പോഴും തീവ്രവാദിയായി അറസ്റ്റ് ചെയ്യപ്പെട്ടേക്കാം.. മാപ്പിള ഉപസംസ്കൃതിയുടെ സമ്പന്നമായ പാരമ്പര്യത്തെ സംബന്ധിച്ച അന്വേഷണങ്ങൾ നാല്പതിലധികം വ്യത്യസ്ത രചനകളുമായി ഈ ലക്കം മലയാളനാട് പ്ർഅത്യേക റംസാൻ പതിപ്പായി നിങ്ങളുടെ മുന്നിൽ .. വായിക്കുക പ്രചരിപ്പിക്കുക..


    അണ്ണാ ഹസ്സാരേ ഒരു അഭിനവഗാന്ധിയുടെ അപനിര്‍മ്മിതി
    നവ സ്വാതന്ത്ര്യ സമരത്തിന്‍റെ വേരുകള്‍ നവ സ്വാതന്ത്ര്യ സമരത്തിന്‍റെ വേരുകള്‍ജയഹരി ഈ നോട്ട് പുറത്തു വരുമ്പോള്‍ എന്തായിരിക്കും സാഹചര്യം എന്ന് പറയാന്‍ സാധ്യമല്ല, പക്ഷെ ഇത് എഴുതുമ്പോള്‍ പതിനഞ്ച് ദിവസത്തെ സമരത്തിനായി അണ്ണാ ഹസാരെ രാംലീല മൈതാനത്ത് എത്തി...Read More >>

    ഒരു മുസ്ലീം പേര് നിങ്ങളെ എപ്പോഴും അപകടപ്പെടുത്താം
    പേര് മുഹമ്മദ്‌ ഇബ്രാഹിം ബാദുഷ.. ഞാന്‍ തീവ്രവാദിയല്ല. പേര് മുഹമ്മദ്‌ ഇബ്രാഹിം ബാദുഷ.. ഞാന്‍ തീവ്രവാദിയല്ല.വിജയ്‌ ജോസ്   ജൂലൈ 11 ബുധനാഴ്ച. മുംബൈയിലെ സാവേരി ബസാറില്‍ സ്ഫോടനം നടക്കുമ്പോള്‍ അടുത്തുള്ളദോന്ഗ്രി മാര്‍ക്കറ്റില്‍ നാട്ടിലെ തുണിക്കടയിലെക്ക് വസ്ത്രങ്ങള്‍ വാങ്ങുന്ന തിരക്കിലായിരുന്നു മലപ്പുറം, ചാവക്കാട് സ്വദേശി ബാദുഷ....Read More >>

    അരങ്ങുകാണാതെ പോയ ഭരത് മുരളിയുടെ കര്‍ണ്ണനെ പറ്റി
    മൃത്യുഞ്ജയന്‍ മൃത്യുഞ്ജയന്‍പ്രമോദ് പയ്യന്നൂര്‍  ദര്‍ശനം ഒരു ഉള്‍വിളിയാണ്. ദൈവക്കോലത്തിലേക്ക് പരകായപ്രവേശം നടത്തുന്ന തെയ്യാട്ടക്കാരന്റെ വരവിളിപോലെയാണത്. അരങ്ങില്‍ അഭിനയവൈചിത്യ്രത്തിന്റെ രസഭാവങ്ങള്‍ പ്രകാശിപ്പിക്കുന്ന അഭിനേതാവിന്റെ പകര്‍ന്നാട്ടങ്ങളിലെ ധ്യാനവും ഏകാഗ്രതയുമാണ്. മോക്ഷത്തെക്കുറിച്ചറിയുന്നതിനുള്ള നൈസര്‍ഗികമായ ആര്‍ജ്ജവം കൂടിയാണ്...Read More >>

    ഒരു ഡോക്റ്ററുടെ കുറിമാനങ്ങള്‍
    സതീശന്‍ പറഞ്ഞ സര്‍വീസ്  സ്റ്റോറി സതീശന്‍ പറഞ്ഞ സര്‍വീസ് സ്റ്റോറി ഡോ. മുണ്ടോള്‍ അബ്ദുള്ള ഈ കഥ എഴുതേണ്ടിയിരുന്നത് മലയാറ്റൂര്‍ രാമകൃഷ്ണനാണ്. എന്തു ചെയ്യും? അയ്യര്‍വാള്‍ പരേതന്‍. വി.കെ. എന്നിന്റെ പേനത്തുമ്പിലും ഈ കഥ സുരക്ഷിതമായേനെ. തടിയന്‍ എന്നു ഞങ്ങളാല്‍ ചിലര്‍ വിളിച്ചിരുന്ന...Read More >>


    അഭിമുഖം
    ഡോ. അബ്ദുള്‍ ലത്തീഫിന്റെ ഹുസ്സൈന്‍ അനുഭവം
    എം. എഫ്.  ഹുസ്സൈന്റെ സ്വന്തം ഡോക്റ്റർ എം. എഫ്. ഹുസ്സൈന്റെ സ്വന്തം ഡോക്റ്റര്‍സദാശിവന്‍ അമ്പലമേട് പച്ചിലകളെയും പടംവരക്കാരനെയും സ്നേഹിച്ച ഡോക്ടര്‍ ദുബായ്  നഗരത്തിനൊരു  പ്രത്യേകത  ഉണ്ട്. ലോകത്തിന്റെ  നാനാഭാഗങ്ങളില്‍ നിന്നുള്ള ജനവിഭാഗങ്ങളെയും അതുള്‍ക്കൊള്ളുന്നു. മറ്റൊരര്‍ത്ഥത്തില്‍ ഒരു...Read More >>



    ഹരീഷ് കടയപ്രത്ത്
    ചന്ദ്ര ടാക്കീസ് ചന്ദ്ര ടാക്കീസ് ഹരീഷ് കടയപ്രത്ത്  ഹരീഷ് കടയപ്രത്ത് ഈയിടെ , താരരാജാക്കന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും മറ്റും ആദായ നികുതി ...Read More >>
     
    ഹൈക്കുവിന്റെ ലോകത്തേക്ക്
    ഹൈക്കു  - പുലർകാലത്തെ ഹിമകണം ഹൈക്കു - പുലര്‍കാലത്തെ ഹിമകണംസേതുമാധവന്‍ മച്ചാട്ജപ്പാനില്‍ ഷീന്‍കാന്‍ എന്ന് പേരായ ഒരു ധ്യാനഗുരുവുണ്ടായിരുന്നു. അദ്ദേഹം നീണ്ടകാലം ടെന്ടായി മതവും...Read More >>


    അക്ബര്‍ കക്കട്ടില്‍
    റോഡിന്റെ ഉടമസ്ഥന്റെ കത്ത്- റോഡിന്റെ ഉടമസ്ഥന്റെ കത്ത്- അക് ബര്‍ കക്കടില്‍  റംസാന്‍ ആരംഭിച്ചു...Read More >>
     
    അലിക്കുട്ടി ബീരാഞ്ചിറ
      ലക്ഷദ്വീപില്‍ ഒരു പെരുന്നാള്‍കാലം ലക്ഷദ്വീപില്‍ ഒരു പെരുന്നാള്‍കാലം അലിക്കുട്ടി ബീരാഞ്ചിറ അറബിക്കടലിനു  മധ്യേകടലിന്‍റെ ഏകാന്തതയില്‍ ഒറ്റപ്പെട്ടുകിടക്കുന്ന...Read More >>

    മലബാര്‍ കലാപവും ഓര്‍മകളുടെ ആഖ്യാനവും
    ചരിത്രത്തിലെ ചെറുസ്വരങ്ങള്‍ ചരിത്രത്തിലെ ചെറുസ്വരങ്ങള്‍ഷംസാദ് ഹുസ്സൈന്‍Read More >>
     
    ഹസീന
    മലപ്പുറം പടപ്പാട്ട് - വാമൊഴിചരിതം മലപ്പുറം പടപ്പാട്ട് - വാമൊഴിചരിതം ഹസീന അറബിമലയാള സാഹിത്യത്തിലെ അതിവിപുലമായൊരു ശാഖയാണ് പടപ്പാട്ടുകള്‍...Read More >>

    ജമീല്‍ അഹമ്മദ്
    മാപ്പിളവാമൊഴിയും  മതാത്മക സംസ്‌കാരവും മാപ്പിളവാമൊഴിയും മതാത്മക സംസ്‌കാരവുംജമീല്‍ അഹ്മദ്  സവിശേഷമായ വാമൊഴിവഴക്കംകൊണ്ടു കൂടി കേരള സംസ്‌കാരത്തിന്...Read More >>
     
    ഫെബിന
    രാവുത്തന്മാര്‍ -  തനതു സംസ്കൃതിയുടെ ഒരു തുരുത്ത് രാവുത്തന്മാര്‍ - തനതു സംസ്കൃതിയുടെ ഒരു തുരുത്ത് ഫെബിന  സൗത്ത്  ഏഷ്യയിലും സൗത്ത് ഈസ്റ്റ് ഏഷ്യയിലും...Read More >>
    ഏകോപനം: തനൂജ, ആര്‍ദ്ര



    കോലായ ചര്‍ച്ച
    ജനസഞ്ചയത്തിന്റെ രാഷ്ട്രീയം
    അണ്ണാ ഹസ്സാരെയുടെ നിരാഹാരസമരവും  ഇൻഡ്യൻ രാഷ്ട്രീയവും അണ്ണാ ഹസ്സാരെയുടെ നിരാഹാരസമരവും ഇന്‍ഡ്യന്‍ രാഷ്ട്രീയവുംസതീശന്‍ പുതുമന   Satheesan Puthumana‎അണ്ണാ ഹസാരെ അഴിമതിക്കാരനാണെന്ന ആരോപണത്തെക്കാള്‍ ജനം,ഒരു പക്ഷെ,ശ്രദ്ധിക്കുക അദ്ദേഹത്തെ ഒതുക്കാന്‍...Read More >>



    ലേഖനം
    പി. വി. ശോഭ
    ആണ്‍കേന്ദ്രിത ലൈംഗികത - മന:സ്ഥിതി മാറ്റം അനിവാര്യം ആണ്‍കേന്ദ്രിത ലൈംഗികത - മന:സ്ഥിതി മാറ്റം അനിവാര്യം  ലൈംഗികത ഉള്‍പ്പെടെ ജീവിതം സാധ്യമാക്കുന്നതിന് ആവശ്യമായ 'ആശയങ്ങളും സങ്കല്പനങ്ങളും എങ്ങനെയാണ് മനുഷ്യര്‍ ഉണ്ടാക്കുന്നത്,...Read More >>
     
    മനോജ് കുറൂര്‍
    പുതുകവിതയിലെ താളരൂപങ്ങള്‍ പുതുകവിതയിലെ താളരൂപങ്ങള്‍  രൂപപരമായ നിരവധി പരീക്ഷണങ്ങള്‍കൊണ്ട്‌  സമൃദ്ധമായിരുന്നു ആധുനികകവിത. കവിതയിലെ താളം എന്ന ഘടകം...Read More >>

    നാല് കവിതകള്‍ - ഇ. ആര്‍ .ജോഷിയുടെ  'അനിശ്ചിതത്വം ' , ദയാ ഹരി യുടെ 'ഭൂതകാലത്തിന്‍റെ നിഴല്‍ ' , പി.എല്‍. ലതിക യുടെ  'ദിവസം--' , Gita Sreejith ന്‍റെ 'I NEED TO WRITE ' -വിഷയം പഴയതാവുമ്പോഴും അല്ലാത്തപ്പോഴും ഇന്നത്തെ കവിയുടെ മുദ്ര പതിഞ്ഞ രചനകള്‍- വൃത്തമെന്ന പോലെ പദ ധാരാളിത്തവും  ആശയവിനിമയത്തിന്ന് തടസ്സമെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന  ഈരടി(?)കള്‍ - പിശുക്ക് വികാര പ്രകടനങ്ങളിലും വാക്കുകളിലുമെന്ന പോലെ കുത്തിലും കോമയിലും ചോദ്യ ചിഹ്നങ്ങളിലും വരെയും കാണാം -
    ഏകോപനം: സതീശന്‍ പുതുമന

    കവിതകള്‍
    Gita Sreejith
    I NEED TO WRITE I NEED TO WRITEGeetha SreejithRead More >>
     
    ഇ. ആര്‍ . ജോഷി
    അനിശ്ചിതത്വം അനിശ്ചിതത്വംജോഷി ഇ. ആര്‍. Read More >>

    ദയാ ഹരി
    ഭൂതകാലത്തിന്‍റെ  നിഴല്‍ ഭൂതകാലത്തിന്‍റെ നിഴല്‍ദയാ ഹരിRead More >>
     
    പി. എല്‍. ലതിക
    ദിവസം ... ദിവസം ...ലതിക പി. എല്‍ Read More >>



    ഓര്‍മ്മ
    സുരേഷ് കുമാര്‍ പുത്തന്‍ പുരയില്‍
    പോസ്റ്റുമാന്‍ രാമേട്ടന്‍ പോസ്റ്റുമാന്‍ രാമേട്ടന്‍സുരേഷ് കുമാര്‍ പുത്തന്‍ പുരയില്‍  അകലെ വയല്‍ വരമ്പിലൂടെ വളഞ്ഞകാലുള്ള വലിയകുടയും കൈലേന്തിനടന്നുവരുന്ന ആളെ കാണുന്നതെ മനസ്സിനു കുളിര്‍മ്മ...Read More >>
     
    നിരഞ്ജന്‍
    എങ്കിലും ചന്ദ്രികേ.. എങ്കിലും ചന്ദ്രികേ..നിരഞ്ജന്‍   പഴയ ചന്ദ്രികാ സോപ്പിന്റെ പച്ചപ്പെട്ടി കാണുമ്പോള്‍ C.R.K എന്ന കേശവന്‍ വൈദ്യരുടെ...Read More >>


    പരമ്പര
    സുനില്‍ രാജ്
    പിരാന്തുകാലം പിരാന്തുകാലംസുനില്‍ രാജ് (ഉണ്ണി         ...Read More >>
     
    മോഹനന്‍ കാരണത്ത്
     ഒരു നിരക്ഷരന്റെ നിരീക്ഷണങ്ങൾ ഒരു നിരക്ഷരന്റെ നിരീക്ഷണങ്ങള്‍മോഹനന്‍ കാരണത്ത്  രാമായണമാസം വിഷ്ക്കംഭം (നാടകകൃത്തായ ഞാന്‍ നീചകഥാപാത്രമായി രംഗത്ത് പ്രവേശിക്കുന്നു. ഊദ്ധ്വമുഖനായി തൊഴുത്മാത്രനേരം ഈശ്വരനെ പ്രാര്‍ത്ഥിച്ച്,...Read More >>

    ടി കെ കൊച്ചുനാരായണന്‍
    വള്ളുവനാടൻ ഞായങ്ങൾ വള്ളുവനാടന്‍ ഞായങ്ങള്‍ടി.കെ. കൊച്ചുനാരായണന്‍ ഇലകൊഴിയും   സൗകര്യങ്ങള്‍? നാം  അനുഭവിച്ചു  കൊണ്ടിരിക്കുന്ന  ചില  സൗകര്യങ്ങള്‍  നമ്മുടെ ...Read More >>
     
    പി. പി പ്രകാശന്‍
    ആത്മകഥയില്ലാത്ത നക്സലൈറ്റുകള്‍പ്രകാശന്‍ പി പി   “ഇതിനിടെ ആംവെയുടെ ഉല്പന്നങ്ങള്‍ വില്‍ക്കുന്ന ഒരു ചെറുപ്പക്കാരന്‍ ഇവിടെ വന്നിരുന്നു. അയാളോട് ഞാന്‍...Read More >>



    കഥ
    മൊയ്തീന്‍ സുഹാസ്
    ഇത് ഒരു തുടക്കം മാത്രം. ഇത് ഒരു തുടക്കം മാത്രം.മൊയ്തീന്‍ സുഹാസ് ഏകാന്തത എന്നെ പലപ്പോഴും മൌനത്തിന്റെ ചതുപ്പ് നിലങ്ങളിലേക്ക് വലിച്ചിട്ടു.രാപ്പകലുകളുടെ വ്യത്യാസം പോലും...Read More >>
     
    അന്‍സാര്‍ മംഗലത്തോപ്പ്
    മൂന്ന് മിനിക്കഥകള്‍. മൂന്ന് മിനിക്കഥകള്‍.അന്‍സാര്‍ മംഗലത്തോപ്പ് ഒന്ന് - കണ്ടുപിടുത്തം ശാസ്ത്രജ്ഞന്‍ പുസ്തകം വായിക്കുകയായിരുന്നു. അതിലെ ഒരു വാചകം...Read More >>



    നോവല്‍
    അദ്ധ്യായം 19 & 20
    കരിമുകൾ സദാശിവന്‍ അമ്പലമേട്   പത്തൊമ്പത്‌ ചിത്രപ്പുഴ കയറ്റം കയറിത്തുടങ്ങുമ്പോള്‍തന്നെ കമ്പനികള്‍ കണ്ണില്‍പ്പെട്ടു തുടങ്ങും. ഇടതുവശത്തു എണ്ണക്കമ്പനി, കുറച്ചു കൂടിയങ്ങോട്ടു...Read More >>




    അനുഭവം
    സതീശന്‍ പുതുമന
     പാലക്കാട്ടെ രാത്രിഞ്ചരർ പാലക്കാട്ടെ രാത്രിഞ്ചരര്‍സതീശന്‍ പുതുമന രാത്രി ഒരു മണിക്കാണ് പാലക്കാട് വണ്ടിയിറങ്ങിയത്-പതിവ് ചാര്‍ജിന്‍റെ ഇരട്ടി തന്നാല്‍ വരാമെന്ന്...Read More >>
     
    ഹരിഹരന്‍
    അമ്മ അമ്മഹരിഹരന്‍  ഹരിഹരന്‍ ശ്രീനിവാസന്‍ 1 അഷ്‌ടമിരോഹിണി നാളില്‍ അമ്മ നാലു കൂട്ടം പലഹാരങ്ങളാണ് ഉണ്ടാക്കാറുള്ളത്. ഉണ്ണിയപ്പം,...Read More >>

    ജോയി കെ. വി
    ഞാന്‍ കണ്ട ഇറാക്ക് ഞാന്‍ കണ്ട ഇറാക്ക്ജോയി കെ വി I ഇറാക്കിലേക്ക് പോകണം എന്ന് കമ്പനി എന്നോട് പറഞ്ഞപ്പോള്‍ മുതല്‍ ഇത്...Read More >>
     
    ബിപിന്‍ ആറങ്ങോട്ടുകര
    ആറങ്ങോട്ടുകരയുടെ ചിത്തഭ്രമക്കാര്‍ ആറങ്ങോട്ടുകരയുടെ ചിത്തഭ്രമക്കാര്‍ബിബിന്‍ ഇത്  എന്റെ ഗ്രാമത്തിലെ ചിത്തഭ്രമക്കാരുടെ ഒരു വിവരണമാണ്! ! ആര്‍ക്കാണ് ചിത്തഭ്രമം എന്ന്...Read More >>




    പംക്തികള്‍
    നോമ്പുതുറ സ്പെഷ്യല്‍
    അടുക്കള അടുക്കളAdministrator റംസാന്‍ സ്പെഷ്യല്‍ വിഭവങ്ങള്‍ Prakashanpp Kalyaniഞങ്ങടെ കുഞ്ഞു നാട്ടില്‍ ഒരേഒരു മുസ്ലീം...Read More >>
     
    നര്‍ഗീസ് ഷിഹാബ്
     നിലാവുറങ്ങുന്നിടം നിലാവുറങ്ങുന്നിടംനര്‍ഗീസ് ഷിഹാബ്  മതം സമൂഹ പ്രാര്‍ത്ഥനകളെ പ്രോത്സാഹിപ്പിക്കുന്നു. വര്‍ദ്ധിച്ച പ്രതിഫലം വാഗ്ദാനം ചെയ്യുന്നു. പള്ളിയില്‍...Read More >>

    സേതുമാധവന്‍ മച്ചാട്
     ദൃശ്യം ദൃശ്യംസേതുമാധവന്‍ മച്ചാട്  ഉച്ചവെയിലിന്‍റെ സ്ഫടികം തിളങ്ങിനിന്ന വേനല്‍പ്പാടങ്ങള്‍താണ്ടി എടുപ്പുകുതിരകള്‍ നിറമാലയായിവരുന്ന ഓര്‍മച്ചിത്രമാണ് മച്ചാട് എന്ന എന്റെ...Read More >>
     
    ശോഭാ മേനോന്‍
    ചിത്രപ്പുര ചിത്രപ്പുരAdministrator SHOBHA MENON Born in Kochi, Kerala, India Currently...Read More >>

    സംഗീതത്തിന്റെ നാളെഴുത്ത്
    സമയകല സമയകലഎസ്. ഗോപാലകൃഷ്ണന്‍  പണ്ഡിറ്റ്‌ ജഗദീഷ് പ്രസാദിനെ കേട്ടുകൊണ്ട് ദിവസം ആരംഭിച്ചു. പട്യാല ഖരാനയിലെ എക്കാലത്തെയും വലിയ...Read More >>
     
    എഫ്. ബി അടിതട
     നുറുങ്ങുകൾ നുറുങ്ങുകള്‍Administrator Prakashanpp Kalyani നമ്മുടെ ചില പുസ്തകങ്ങള്‍ക്കുള്ളില്‍ എത്ര രൂപ വേണമെങ്കിലും...Read More >>